ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

34.ദാക്ഷായണി വേലായുധന്‍

  ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത, അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍.

പല കാര്യത്തിലും   ദാക്ഷായണി  അതുല്യയും  മുമ്പില്‍ നിന്ന ആളും ആയിരുന്നു.  കീഴ് ജാതിക്കാര്‍  എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ  ഇടയില്‍ നിന്നും ശരിക്കും   ഭാരതത്തിന്‍റെ  ഭാവി നിശ്ചയിച്ച  ഭരണഘടന ഉണ്ടാക്കുന്ന  സഭയില്‍   വരെ  എത്തിയവര്‍. പുലയര്‍ സമുദായത്തില്‍   ജനിച്ച  അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത  വിദ്യാഭ്യാസം നേടി. അവരുടെ  കുടുംബത്തില്‍   നിന്ന്  ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ  സ്ത്രീ, പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ   ബിരുദധാരി, ശാസ്ത്ര   വിഷയം  പഠിച്ചയാള്‍, കൊച്ചി നിയമസഭയില്‍ അംഗം  അങ്ങനെ  ഭാരതത്തിന്‍റെ  ഭരണ ഘടന  നിര്‍മ്മാണ  സഭയില്‍  അംഗമായ  സ്ത്രീകളില്‍  ഒരാള്‍   ഒക്കെ  ആയിരുന്നു.   ഒരു പക്ഷേ   മാറു മറച്ചവര്‍  ആദ്യം അവരുടെ   മൂത്ത  സഹോദരിക്കും അമ്മക്കും  അവകാശപ്പെട്ടതാവാം എങ്കിലും. അവരുടെ  അമ്മ തയ്യിത്തറ മാണി സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 1959  ല്‍ ആണ്   മരണപ്പെട്ടത്.



കെരളത്തിലെ ഒരേ ഒരു ദളിത് എം എല്‍ ഏ   ആയിരുന്ന അവരെ ബഹുമാനിക്കാന്‍ കേരള സര്‍ക്കാര്‍   ദാക്ഷായണി വേലായുധന്‍  അവാര്‍ഡ് എന്ന പേരില്‍ സ്ത്രീ  ശാക്തീകരണത്തിലും  സ്ത്രീകളുടെ  പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുകയും  ചെയ്യുന്ന  ഒരു വനിതക്കു   കൊടുക്കാന്‍ ഉണ്ടാക്കിയിട്ടൂണ്ട്. ബഡ്ജറ്റില്‍ 2  കോടി തുക  ഇതിനു  വേണ്ടി വകയിരുത്തിയിട്ടുമുണ്ട്. 2019 ജനുവരിയി  31 നു   കേരള  ധനമന്ത്രി തോമസ് ഐസക്കാണ്  ഇതു  അസംബ്ലിയില്‍  പ്രഖ്യാപിച്ചത്. അതിന്‍റെ   ആദ്യ  നടപടികള്‍   ഒരു മന്ത്രി  0പരസ്യമിട്ടു. മേല്‍ നടപടികള്‍   നടന്നോ അറിയില്ല.

ദാക്ഷായണി   എറണാകുളം ജില്ലയില്‍ കണയന്നൂര്‍   താലൂക്കില്‍ മുളവുകാട് വില്ലേജില്‍ ആണ് 1912 ല്‍ ജനിച്ചത്. 1935 ല്‍  ബിഏ പാസായ അയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം അവര്‍  മദിരാശി സര്‍വകലാശാലയില്‍ നിന്നു  അദ്ധ്യാപക പരിശീലന കോര്‍സ്  പാസായി. കൊച്ചി   സംസ്ഥാനത്തിന്‍റെ സാമ്പത്തിക  സഹായത്തോടെ ആയിരുന്നു അവരുടെ പഠനം. 1935  മുതല്‍ 1945 വരെ  അവര്‍ തൃശ്ശൂരിലും തൃപ്പൂണിത്തുറയിലും  സര്‍ക്കാര്‍  പാഠശാലകളില്‍  അദ്ധ്യാപികയായി ജോലി ചെയ്തു.

കല്ലച്ചാമുറി കുഞ്ഞന്‍  എന്നായിരുന്നു ദക്ഷായണിയുടെ അച്ഛന്‍റെ  പേരു. അമ്മ തായിത്തറ മാണിയമ്മ (എളംകുന്നത്തു പുഴ  വൈപ്പിന്‍ വില്ലേജ്),  വീട്ടുപേരു  കല്ലച്ചാമുറി എന്നായത് കൊണ്ട് അവരുടെ   ഔദ്യോഗിക  നാമം കല്ലച്ചാമുറി കുഞ്ഞന്‍  (കെ.കെ) ദാക്ഷായണി  എന്നായിരുന്നു.  അക്കാലത്തെ  ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന കെ പി വള്ളോനെപ്പോലെ  അവരും പുലയ  സമുദായത്തില്‍ പെട്ടവര്‍  ആയിരുന്നു. അവരുടെ  ഇളയ സഹോദരന്‍ കെ കെ   മാധവനും രാഷ്ട്റീയത്തില്‍ സജീവം ആയിരുന്നു. 1976ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടിക ജാതി നേതാവും പാര്‍ലമന്‍റ് അംഗവുമായിരുന്ന ആര്‍. വേലായുധനെ ദാക്ഷായണി വിവാഹം കഴിച്ചു. സേവാഗ്രാമിലെ  വാര്‍ദ്ധായില്‍   ഗാന്ധിജിയുടെയും   കസ്തൂര്‍ബാജിയുടെയും സാന്നിദ്ധ്യത്തില്‍ ആയിരുന്നു  അവരുടെ  വിവാഹം. അവര്‍ക്ക് അഞ്ചു കുട്ടികള്‍ ഉണ്ടായി.  ഇന്ദിരാ ഗാന്ധിയുടെ  ഡോക്ടര്‍ ആയിരുന്ന  ഡോ.രഘു, പ്രഹ്ലാദന്‍, ധ്രുവന്‍ ഭഗീരഥ് ( ഇന്ത്യന്‍ സമുദ്ര റിം അസൊസിയേഷന്‍ (IORA)), മീര   എന്നിവര്‍  ആയിരുന്നു മക്കള്‍. പ്രസിഡണ്ടായിരുന്ന  കെ ആര്‍ നാരായണന്‍റെ   ബന്ധുവുമായിരുന്നു അവര്‍.

1945 ല്‍   ദാക്ഷായണിയെ കൊച്ചി നിയമ സഭസഭയിലേക്ക്  നോമിനേറ്റ്  ചെയ്തു.  1946ല്‍  ഭാരതത്തിന്‍റെ  ഭരണ ഘടന  നിര്‍മ്മാണസഭയിലേക്ക് അവരെ തിരഞ്ഞെടുത്തു. ആ  സഭയിലെ ഒരേ ഒരു പട്ടിക ജാതി വനിതയായിരുന്നു   അവര്‍. 1946  - 1952  വരെ  അവര്‍ നിയമ നിര്‍മ്മാണസഭയുടെയും താല്‍ക്കാലിക പാര്‍ലമെന്‍റിന്‍റെയും  അംഗം ആയി തുടര്‍ന്നു. പാര്‍ലമെന്‍റില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ  വിദ്യാഭ്യാസത്തില്‍  അവര്‍ പ്രത്യേകം ശ്രദ്ധ  പതിപ്പിച്ചു.

തികഞ്ഞ  ഗാന്ധിയനായിരുന്നു  എങ്കിലും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ കാര്യത്തില്‍  പല  സന്ദര്‍ഭങ്ങളിലും  അവര്‍  ബി.ആര്‍.അംബദ്കറോടൊപ്പമായിരുന്നു. പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി പ്രത്യേക   മണ്ഡലങ്ങള്‍ ഉണ്ടാക്കുന്നതോട് അവര്‍ക്ക്  എതൃപ്പ്  ഉണ്ടായിരുന്നു. ഈ ആവശ്യം  അവരുടെ  സാമൂഹ്യ പിന്നോക്കാവസ്ഥ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കില്ല എന്നവര്‍ വിശ്വസിച്ചു. പകരം വേണ്ടത് ധാര്‍മ്മികമായ സുരക്ഷ  ഉറപ്പുവരുത്തുകയാണ്.

1948 ല്‍ ഭരണഘടനയുടെ  ഒന്നാമത്തെ   നക്കല്‍ ബി ആര്‍  അംബദ്കര്‍ അവതരിപ്പിച്ചു   പ്രസംഗിച്ചപ്പോള്‍ അവര്‍   നക്കലിനെ അനുകൂലിക്കുകയും കൂടുതല്‍ വികേന്ദ്രീകരണം  ആവശ്യമാണ് എന്നും ആവശ്യപ്പെടുകയും ചെയ്തു. അവസാനത്തെ   നക്കല്‍  പൊതു തിരഞ്ഞെടുപ്പിനു ശേഷം ജനറല്‍ അസംബ്ലിയാണ്  അംഗീകരിക്കേണ്ടത്  എന്ന്  അവര്‍ ആവശ്യപ്പെട്ടു.

അവര്‍  1948 നവംബര്‍  29 നു ആര്‍ട്ടിക്കിള്‍ 11 ന്‍റെ   ചര്‍ച്ചയില്‍   വീണ്ടും  ഇടപെട്ടു. ജാതിയുടെ   പേരില്‍ വിവേചനം നടത്തുന്നത് നിരോധിക്കേണ്ടതിന്‍റെ  ആവശ്യകതയെപ്പറ്റി  ആയിരുന്നു. സമയം വൈകിയതുകൊണ്ട്   സഭയില്‍ അദ്ധ്യക്ഷത വഹിച്ച   ഉപരാഷ്ട്റപതി   അവര്‍ ഒരു സ്ത്രീ ആയതുകൊണ്ടൂ മാത്രം സമയം അനുവദിക്കുന്നു എന്നു പറഞ്ഞു. അവര്‍ വിവേചനം   നിരോധിക്കാനുള്ള   നിയമങ്ങള്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതോടോപ്പം   നടത്തണം  എന്ന് ആവശ്യപ്പെട്ടു. ജാതിയുടെ പേരില്‍ ഉള്ള വിവേചനം കുറ്റകരവും ഹീനവും ആണെന്ന്    ഭരണ ഘടനാ   സഭ  പ്രഖ്യാപിക്കുന്നത് വളരെ നന്നായിരികും  എന്നും അവര്‍  ബോധിപ്പിച്ചു. അവരുടെ   തന്നെ വാക്കുകളില്‍   ഭരണ  ഘടന  എത്രമാത്രം പാലിക്കപ്പെടുന്നു എന്നത് ഭാവിയില്‍ ജനങ്ങള്‍ എത്രമാത്രം അത് സ്വീകരിക്കുന്നു   എന്നതിനെ  ആശ്രയിച്ചിരിക്കുന്നു, അല്ലാതെ   നിയമം ഭരണ സംവിധാനം ഉപയോഗിച്ചു പാലിപ്പിക്കുന്നു  എന്നതിനെ  ആശ്രയിച്ചല്ല എന്നും   പറയുകയുണ്ടായി.

1971 ലെ   പാര്‍ലമെണ്ട് തിരഞ്ഞെടുപ്പില്‍ അവര്‍ അടൂര്‍  ലോകസഭാ  സീറ്റില്‍ നിന്നു   മത്സരിച്ചു   എങ്കിലും   നാലാം  സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ദാക്ഷായണി അടിച്ചമര്‍ത്തപ്പെട്ട  യുവജനങ്ങളുടെ ലളിത കലാ ക്ലബ്ബിന്‍റെ അദ്ധ്യക്ഷയും ദി കോമണ്‍ മാന്‍ എന്ന പത്രത്തിന്‍റെ മാനേജിങ്ങ് എഡിറ്ററും ആയിരുന്നു. പിന്നീട്   അവര്‍ മഹിളാ   ജാഗ്രതാ പരിഷത്തിന്‍റെ സ്ഥാപക  അദ്ധ്യക്ഷനും ആയി. 1978 ജുലായ് മാസം ഏതാനും ദിവസം അസുഖമായി   കിടന്നു പെട്ടെന്നു ദിവംഗതയായി. അവര്‍ക്ക് 66   വയസ്സേ  ആയിരുന്നുള്ളു.  . 

അവലംബം

https://en.wikipedia.org/wiki/Dakshayani_Velayudhan#:~:text=Velayudhan%20was%20elected%20to%20the,the%20Provisional%20Parliament%20of%20India.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

31.ലീലാമ്മ (ജോര്‍ജ്) കോശി

     ലീലാമ്മ (ജോര്‍ജ്)   കോശി   ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജിലെ   ആദ്യത്തെ മൂന്നു   വനിതാ   എഞ്ചിനീയര്‍മാരില്‍   രണ്ടു   പേരെ ,   ശ്രീമതിമാര്‍    ഏ.ലളിത   എന്ന   ആദ്യത്തെ   ഇലക്ട്രിക്കല്‍   എഞ്ചിനീയറെയും ഏഷ്യയിലെ   ആദ്യത്തെ   ചീഫ്   എഞ്ചിനീയറായ   ത്രേസ്യാമ്മയെയും   ഈ    ശ്രുംഖലയില്‍   അവതരിപ്പിച്ചു   കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍     മൂന്നാമത്തെ   ആള്‍ ലീലാമ്മ   ജോര്‍ജ്   ആയിരുന്നു.    ചീഫ്   എഞ്ചിനീയറായ    ത്രേസ്യയെപ്പോലെ   ലീലാമ്മയും   സിവില്‍   എഞ്ചിനീയറിങ്ങില്‍   ആണു   ബിരുദം    നേടിയത്.   അപ്പോള്‍ അവര്‍ക്ക്    വെറും   പത്തൊമ്പത്    വയസ്സു   മാത്രം   പ്രായമായിരുന്നു. ലീലാമ്മ   1923ല്‍   കേരളത്തിലെ   ഒരു   സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍   ആയിരുന്നു ജനിച്ചത്. അവരുടെ   അച്ഛന്‍...