ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

33.ഏ. വി. കുട്ടിമാളു അമ്മ

 കേരളത്തില്‍ നിന്നു  സ്വാതന്ത്ര്യ സമരരംഗത്തും രാഷ്ട്രനിര്‍മ്മാണത്തിലും  സ്തുത്യര്‍ഹമായ  പങ്കു വഹിച്ച   ദാക്ഷായണി വേലായുധനെയും  അമ്മു സ്വാമി നാഥനെയും പോലെ മുന്‍നിരയില്‍   നില്‍ക്കുന്ന  മറ്റൊരു വനിതാരത്നം ആയിരുന്നു  ഏ വി കുട്ടിമാളു അമ്മ. സ്വാതന്ത്ര്യ സമര സേനാനി . സ്വദേശി പ്രസ്ഥാനത്തിന്‍റെ പ്രചാരക, സാമൂഹ്യ പ്രവര്‍ത്തക , ഖാദിവ്യവസായത്തെ  പ്രോത്സാഹിപ്പിച്ചവര്‍ , ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്‍റെ സജീവ പ്രവര്‍ത്തക എന്നീ നിലയില്‍ പ്രശസ്തയായ അവര്‍ ഒരു അസാധാരണ സ്ത്രീ ആയിരുന്നു. കേരളത്തിലെ  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുന്നണിപ്പോരാളിയായിരുന്ന  അവര്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദനയാ യിരുന്നു.   സമരത്തില്‍  ഇടപെട്ടു   കഷ്ടിച്ചു  രണ്ട്  മാസം   പ്രായമുള്ള  കുഞ്ഞുമായി  അവര്‍ ആദ്യം ജയില്‍ വാസം അനുഭവിച്ചു.



പാലക്കാട്   ജില്ലയിലെ ആനക്കര വില്ലെജില്‍ 1905 ഏപ്രില്‍ 23 നു ആനക്കര വടക്കത്ത്  കുടുംബത്തില്‍ ആയിരുന്നു അവരുടെ  ജനനം. ആ കുടുംബത്തില്‍ നിന്നു   തന്നെ ആയിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി, മൃണാളിനി സാരാഭായി, സുഭാഷിണീ അലി മല്ലിക സാരാഭായി എന്നിവര്‍  ജനിച്ചത്. ഭര്‍ത്താവ് കോഴിപ്പുറത്ത്   മാധവമേനോന്‍ , കേരള പ്രദേശ് കൊണ്‍ഗ്രെസ്സ്    കമ്മറ്റിയുടെ   അദ്ധ്യക്ഷനും   മദിരാശി സര്‍ക്കാറില്‍ മന്ത്രിയും ആയിരുന്നു.

1926 ല്‍ ഗാന്ധിജി കേരളം സന്ദറ്ശിച്ചപ്പോഴാണ് കുട്ടിമാളു അമ്മ  സജീവ രാഷ്ട്റീയത്തിലേക്ക് ഇറങിയത്. ഗാന്ധിജിയുടെ  നിര്‍ദ്ദേശപ്രകാരം  ഹരിജനങ്ങളുടെ പുരോഗതിക്കു വേണ്ടി  പ്രവര്‍ത്തിക്കുവാനുള്ള  ആഹ്വാനം  ചെവിക്കൊണ്ടു കൊണ്ട്. കോഴിക്കോട് മഹിളാ  കോങ്രെസ്സ്ന്‍റെ അംഗം , കൊണ്ഗ്രെസ്സ് വര്‍ക്കിങ്ങ് കമ്മറ്റി  അംഗം , മലബാറിലെ  കൊണ്ഗ്രെസ്സ് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവര്‍ എന്നിവര്‍ ആയിരുന്നു കുട്ടിമാളു അമ്മ. വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിച്ച് ഖാദി   വസ്ത്രം  ഉപയോഗിക്കുവാന്‍   നാട്ടുകാരെ  പ്രേരിപ്പിച്ചു. വിദേശനിര്‍മ്മിതവസ്ത്രങ്ങള്‍ വിറ്റഴിച്ചു കൊണ്ടിരുന്ന കടകള്‍ കോഴിക്കോട് അവര്‍ പിക്കറ്റു ചെയ്തു. 1932 ല്‍ സിവില്‍   നിയമ പ്രതിരോധ  സമരത്തില്‍ പങ്കെടുത്തതു കൊണ്ട് അവരെ  രണ്ട് മാസം പ്രായമായ കുഞ്ഞിനോടോപ്പം ജയിലില്‍ അടച്ചു. പിന്നീട ക്വിറ്റ്  ഇന്ത്യ  സമരത്തിനൊടനുബന്ധിച്ച് 1942ല്‍  അമരാവതിയിലെ  ജയിലില്‍  രണ്ടു വര്‍ഷം തടവില്‍   കഴിയേണ്ടി വരുകയും ചെയ്തു.

മദിരാശി   നിയമ സഭയിലെ കോഴിക്കോടിന്‍റെ   പ്രതിനിധി , അഖിലേന്ത്യാ  കൊണ്ഗ്രെസ്സ് കമ്മിറ്റി  അംഗം, കോഴിക്കോട്  മുനിസിപ്പല്‍ കൌണ്സില്‍  അംഗം . 1944  ല്‍ കേരള പ്രദേശ് കൊണ്ഗ്രെസ്സ്  കമ്മിറ്റി അംഗം , ഹിന്ദി  പ്രചാര സഭയുടെ അദ്ധ്യക്ഷ , കൊഴിക്കോട്ടെ  നിര്‍ദ്ധനരുടെ അധിവാസ കേന്ദ്രത്തിന്‍റെ അദ്ധ്യക്ഷ എന്നിവ അവര്‍ വഹിച്ച   ചില  ജോലികള്‍  ആയിരുന്നു. മലബാറില്‍ അനാഥരായവരെ   സംരക്ഷിക്കാന്‍  കുറെയേറെ  സ്ഥാപനങ്ങള്‍  അവര്‍ തുടങ്ങി . കുറ്റവാളികളായ  യുവതീ യുവാക്കളെ   മാര്‍ഗ നിര്‍ദ്ദേശം  നല്‍കി പുനരധിവസിപ്പിക്കാന്‍ ഒരു കേന്ദ്രവും അവര്‍ സ്ഥാപിച്ചു. എല്ലാവരും അവരെ  അമ്മ  എന്നാണ്  വിളിച്ചിരുന്നത്. 1985 ല്‍ അവര്‍ ദിവംഗതയായി. ഒരു രാഷ്ട്റീയ  പ്രവര്‍ത്തകന്  ഒരിക്കലും  തന്‍റെ  പ്രവൃത്തിയില്‍ നിന്നു  വിരമിക്കാന്‍  കഴിയില്ല, മരണം വരെ   എന്ന് അവര്‍  വിശ്വസിച്ചു.  

മള്ളൂര്‍ ഗോവിന്ദപ്പിള്ള  വേലുത്തമ്പിദളവാ അവാര്‍ഡ് അവരുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്  അംഗീകാരമായി   നല്‍കുകയുണ്ടായി. 2007  ല്‍ കേരള  സര്‍ക്കാര്‍ ഒരു വര്‍ഷം നീണ്ട്  നിന്ന ആദരിക്കല്‍   ചടങ്ങുകള്‍ നടത്തി. കുട്ടിമാളു അമ്മയുടെ  ജീവിതത്തെ  അടിസ്ഥാനമാക്കി ഒരു ഡോക്കുമെന്‍ററി  ചിത്രം 2008 ല്‍ കേരള  സര്‍ക്കാര്‍    നിര്‍മ്മിക്കുകയുണ്ടായി. മെലില  രാജശേഖര്‍  ആയിരുന്നു  അതിന്‍റെ  സംവിധായകന്‍.

 അവലംബം

1.: “A. V. Kuttimalu Amma.” Academic, Wikimedia Foundation, 2010, https://enacademic.com/dic.nsf/enwiki/3562395.

2. “A V Kuttimalu Amma.” Indian Culture: Discover, Learn, Immerse, Connect, Ministry of Culture, Government of India, https://indianculture.gov.in/node/2794864#

3. “A.V. Kuttimalu Amma (1905-1986).” Streesakthi: The Parallel Force, http://www.streeshakti.com/bookk.aspx?author=27 Ganjoo, Shweta.

4. “How AV Kuttimalu Amma Fought the British with Her Two-Month-Old Daughter in Arms.” INUTH, August 11 2017, https://www.inuth.com/india/women-freedomfighters-of-india/how-av-kuttimalu-amma-foughtthe-british-with-her-two-month-old-daughter-in-arms.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...