ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

28ചാരുസിത ചക്രവര്‍ത്തി

 

ചാരുസിതാ   ചക്രവര്‍ത്തി

 

ചാരുസിത ചക്രവര്‍ത്തി   ഡല്‍ഹി   ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടേക്നോളജിയിലെ  ഒരു  കെമിസ്റ്റ്രി പ്രൊഫസര്‍ ആയിരുന്നു. അവരുടെ പ്രധാന  സംഭാവന  ഡി.എന്‍.ഏ.പ്രൊട്ടീനുകളുടെ തന്‍മാത്രകളുടെ   അടിസ്ഥാന സംരചനയില്‍ വ്യതിയാനം വരുത്തുമ്പോള്‍ എന്തു സംഭവിക്കുന്നു   എന്നതായിരുന്നു.   അവരുടെ  ഗവേഷണത്തിനു  അംഗീകാരമായി  ശാന്തി സ്വരൂപ്  ഭട്നഗര്‍  അവാര്‍ഡും ബിര്‍ലാ സയന്സ് അവാര്‍ഡും   ലഭിക്കുകയുണ്ടായി.

ചാരുസിത അമേരിക്കയിലെ  മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ  കെയിംബ്രിഡ്ജ്  നഗരത്തില്‍ 1964   മെയ് മാസം  5  നാണ് ജനിച്ചത്. അച്ഛന്‍റെ പേരു സുഖമനി എന്നും  അമ്മ ലളിത  ചക്രവര്‍ത്തിയും ആയിരുന്നു. ജനിച്ചത്  അമേരിക്കയില്‍  ആയിരുന്നു എങ്കിലും  അവര്‍ വളര്‍ന്നത് ഡല്‍ഹിയില്‍  ആയിരുന്നു. അവര്‍  20 വയസ്സായപ്പോള്‍   അവരുടെ  അമേരിക്കന്‍ പൌരത്വം വേണ്ടെന്നു വച്ചു. നാഷണല്‍  സയന്സ് ടാലെന്‍റ്   സ്കോളാര്‍  ആയിരുന്ന  അവര്‍  ഐ.ഐ.ടി.  പ്രവേശനപരീക്ഷയില്‍ വിജയി  ആയി. ഡല്‍ഹി  യൂണിവേര്‍സിറ്റിയിലെ  സെന്‍റ് സ്റ്റീഫെന്സ് കോളെജില്‍ നിന്നു കെമിസ്റ്റ്രി  ബിഎസ്.സി  ബിരുദം  നേടി. യൂണിവേര്‍സിറ്റിയില്‍ നിന്നു  സുവര്‍ണ മെഡലോടെ  ബിരുദം  നേടിയതിനൊടൊപ്പം അവര്‍ക്ക്  ഇങ്ലണ്ടിലെ   കെയിംബ്രിഡ്ജ്   സര്‍വകലാശാലയില്‍ നാചുറല്‍  സയന്സ്  പഠിക്കാന്‍   ഒരു സ്കോളര്‍ഷിപ്പ്   കിട്ടി. അവിടെ  തന്നെ  അവര്‍  പ്രൊഫ.ഡേവിഡ് ക്ലേയുടെ  കീഴില്‍ പി.എച്ച്.ഡി.  ബിരുദ ഗവേഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.   ഗവേഷണബിരുദം കിട്ടിയതിനു ശേഷം അവര്‍  കാലിഫോര്‍ണിയ  സര്‍വകലാശാലയുടെ സാന്താബാര്‍ബറ  ക്യാമ്പസ്സില്‍  പോസ്റ്റ്  ഡോക്ടൊറല്‍   ഗവേഷണം  തുടര്‍ന്നു. പ്രൊഫ.ഹൊറിയ മെത്യു   ആയിരുന്നു  അവരുടെ  വഴികാട്ടി. ഇന്ത്യയില്‍ കുറച്ചു നാള്‍ കഴിഞ്ഞതിനു ശേഷം  അവര്‍ വീണ്ടും കെയിംബ്റിഡ്ജില്‍  എത്തി ഗവേഷണം  തുടര്‍ന്നു.

ഔദ്യൊഗികജീവിതം  

ചക്രവര്‍ത്തി 1994  ല്‍ ഇന്ത്യയില്‍  തിരിച്ചെത്തി ഇവിടെ തന്നെ  ജീവിക്കാന്‍  തീരുമാനിച്ചു. ഐ.ഐ.റ്റി.യില്‍   ജോലിക്ക് അപേക്ഷ  കൊടുത്തപ്പോള്‍ അവര്‍ക്കു   പി.എച്ച്.ഡി. ഉണ്ടെങ്കിലും മാസ്റ്റര്‍ ബിരുദം  ഇല്ല  എന്ന   സാങ്കേതിക  കാരണം കൊണ്ട് അദ്ധ്യാപികയായി  നിയമനം  കിട്ടാന്‍   ചെറിയ  വിഷമം ഉണ്ടായി.  ഐ.ഐ.ടി.  കാണ്പൂറില്‍  അവര്‍ക്ക്  നിയമനം കിട്ടിയെങ്കിലും  അധികം താമസിക്കാതെ  അവര്‍ ഡല്‍ഹി ഐ.ഐ.ടി.യില്‍  കെമിസ്റ്റ്രി   വിഭാഗത്തില്‍ അദ്ധ്യാപികയായി  ചേര്‍ന്നു. അവിടെ  തന്നെ  അവര്‍  മരണം വരെ  ജോലിയില്‍ തുടരുകയും  ചെയ്തു. അവര്‍ ജവഹര്‍ലാല്‍ നെഹ്റു അഡ്വാന്സ്ഡ്  ഗവേഷണ  കേന്ദ്രത്തിലെ  ഒരു  അംഗവും  കൂടി ആയിരുന്നു.

 

ഡല്‍ഹി  ഐ.ഐ.ടിയില്‍ ചേര്‍ന്ന് അധികം കഴിയാതെ അവര്‍  ഒരു ഗവേഷണ പദ്ധതി  പ്രോജെക്റ്റ് ആയി സമര്‍പ്പിച്ചു. ആവശ്യമായ  ഗവേഷണ ഗ്രാന്‍റ് കിട്ടാന്‍   തീരെ  പ്രയാസം ഉണ്ടായില്ല. അവരുടെ  ആദ്യകാലത്തെ ഗവേഷണം  തന്മാത്രകളുടെയും ആറ്റത്തിന്‍റെയും  ക്ലസ്റ്ററുകളെ  പറ്റി  ആയിരുന്നു  എങ്കിലും അവര്‍  തുടര്‍ന്നു മൊണ്ടെ  കാര്‍ലോ സിമുലേഷന്‍ ഉപയോഗിച്ച് ആറ്റത്തിന്‍റെയും  തന്‍മാത്രകളുടെയും ക്വാണ്ടം   മെക്കാനിക്കല്‍  സവിശേഷതകള്‍  പഠിക്കാന്‍  തുടങ്ങി . ഇതില്‍  അവര്‍  പ്രസിദ്ധയാകുകയും ചെയ്തു.

ചാരുസിതയുടെ  ഗവേഷണത്തിന്‍റെ  മറ്റൊരു മേഖല  സൈദ്ധാന്തിക രസതന്ത്രവും  കെമിക്കല്‍  ഫിസിക്സും ദ്രവങ്ങളുടെ സമ്രചനയും  ഡൈനാമിക്സും വെള്ളവും ജലീകരണവും തുടങ്ങിയവയും  ആയിരുന്നു. അവരുടെ   ഗവേഷണ ഫലങ്ങള്‍  മികച്ച പ്രബന്ധങ്ങളായി  പ്രസിദ്ധീകരിക്കപ്പെട്ടു.

2016  മാര്‍ച്  29 നു  ദീര്‍ഘകാലം  സ്തനാര്‍ബുദവുമായി   മല്ലിട്ട്  അവര്‍ ദിവംഗതയായി.

അവരുടെ  പ്രധാനപ്പെട്ട ഗവേഷണ  മേഖലകള്‍ താഴെ കൊടുക്കുന്നവ  ആയിരുന്നു.

·         Theoretical chemistry and chemical physics

·         Classical and quantum Monte Carlo

·         Molecular dynamics

·         Structure and Dynamics of Liquids

·         Water and hydration

·         Nucleation

·         Self-assembly

ചില  പ്രധാനപ്പെട്ട   പ്രസിദ്ധീകരണങ്ങള്‍

1.    Agarwal, M., Singh, M., Jabes, S. B., and Charusita Chakravarty, Excess entropy scaling of transport properties in network-forming ionic melts (SiO2 and BeF2). J. Chem. Phys. 2011, 134, 014502

2.    Sharma, R., Agarwal, M. and Charusita, C. Estimating the entropy of liquids from atom-atom radial distribution functions: silica, beryllium fluoride and water. Mol. Phys. 2008, 106, 1925.

3.    Agarwal, M. and Chakravarty, C. Waterlike structural and excess entropy anomalies in liquid beryllium fluoride. J. Phys. Chem. B, 2007, 111, 13294.

4.    Sharma, R., Nath, Chakraborty, S. N. and Charusita C. Entropy, Diffusivity and Structural Order in Liquids with Water-like Anomalies. J. Chem. Phys. 2006, 125, 204501.

5.    Mudi, A.; Chakravarty,C. Multiple Time-scale Behaviour of the Hydrogen Bond Network in Water. J. Phys. Chem. B, 2004, 108, 19607

6.     

അവാര്‍ഡുകളും  സമ്മാനങ്ങളും

1.  ഇന്ത്യന്‍ നാഷണല്‍ സയന്സ്  അകാഡമിയില്‍  നിന്നു  യുവ ശാസ്ത്രജ്ഞയ്ക്കുള്ള  മെഡല്‍ 1996.

2.  ശാന്തി സ്വരൂപ്  ഭട്നാഗര്‍ അവാര്‍ഡ്, സയന്സ് & ടെക്നോളജിയില്‍ 2009

3.  ബി.എം.ബിര്‍ല  സയന്സ് അവാര്‍ഡ് 1999

4.  ഇന്ത്യന്‍ നാഷണല്‍ സയന്സ്  അക്കാഡമിയില്‍  നിന്ന് അനില്‍  കുമാര്‍ ബോസ്  മെമ്മോറിയല്‍  അവാര്‍ഡ് 1999

5.  ഇന്ത്യന്‍   അക്കാഡമി  ഓഫ് സയന്സിന്‍റെ  വിശിഷ്ടാംഗത്വം 2006

6.  സയന്സ്  & ടെക്നോളജി  ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നു സ്വര്‍ണ ജയന്തി ഫെലൊഷിപ് 2004

7.  ഇറ്റലിയിലെ അബ്ദുല്‍ സലാം അന്തര്‍ദേശീയ തിയറെറ്റിക്കല്‍ഫിസിക്സ് കേന്ദ്രത്തിന്‍റെ വിശിഷ്ടാംഗത്വം (1996-2003)

8.  Associate Member of the Centre for Computational Material ScienceJawaharlal Nehru Centre for Advanced Scientific Research, Bangalore.

അവലംബം

https://www.indiaeducation.net/10-indian-women-and-their-invaluable-contribution-in-the-field-of-science.html

https://en.wikipedia.org/wiki/Charusita_Chakravarty

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...