ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

 

                         15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക 

  നൂറ്റാണ്ടിന്‍റെ  ആദ്യകാലത്ത് ജീവിച്ച  ഒരു  ബയോമെഡിക്കല്‍  ഗവേഷകയായിരുന്നു  കമല്‍  രണദിവെ. അവരുടെ  സംഭാവനകളില്‍  ഒന്ന്  ക്യാന്‍സര്‍ രോഗവും  വൈറസുമായുള്ള  ബന്ധം കണ്ടെത്തുക  എന്നതായിരുന്നു. അമേരിക്കയിലെ  ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ  കള്‍ചര്‍ ടെക്നിക്കുകള്‍  വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍  തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍   ബയോളജിയിലും ടിഷ്യൂ  കള്‍ചറിലും   പരീക്ഷണങ്ങള്‍ നടത്താനുള്ള  ഒരു സ്ഥാപനം  ഉണ്ടാക്കി. അവര്‍   ഇന്ത്യന്‍ കാനസര്‍   ഗവേഷണ  സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി  പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള  ബന്ധത്തെപ്പറ്റിയും   കുഞ്ഞുങ്ങളില്‍  ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.  അവരുടെ  ഗവേഷണഫലമായി രക്താര്‍ബുദം(ല്യുകേമിയ), സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയുടെ  കാരണങ്ങള്‍  കണ്ടെത്താന്‍  സഹായിച്ചു.

കമല്‍  രണദിവെ  അഥവാ   കമല്‍ ജയസിങ് രണദിവെ 1917  നവംബര്‍  8 നു മഹാരാഷ്ട്രയില്‍   ജനിച്ചു. അക്കാലത്ത്  പൊതുവെ  സ്ത്രീകളെ  കൂടുതല്‍  പഠിപ്പിക്കുവാന്‍ അനുവദിക്കാത്ത  ഒരു സമൂഹത്തില്‍  പൂനയിലെ  ഫെര്‍ഗുസണ്‍  കോളെജില്‍  അദ്ധ്യാപകനായിരുന്ന പിതാവ് ദിനകര്‍  ദത്താത്രേയ സമരഥ്  എന്ന്  സസ്യശാസ്ത്രജ്ഞനും മാതാവ് ശാന്താഭായിയും തങ്ങളുടെ  കുട്ടികള്‍ക്ക്  പരമാവധി  വിദ്യാഭ്യാസം  കൊടുക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. കമല പഠിക്കുന്നതില്‍  മിടുക്കിയായിരുന്നു. ഹുസുര്‍പഗ എന്ന സ്ഥലത്തുള്ള എച്.എച്.സി.പി.സ്കൂളില്‍ ആയിരുന്നു  അവര്‍  പഠിച്ചത്. അച്ഛന്‍ അവരെ  ഒരു  മെഡിക്കല്‍ ഡോക്ടര്‍  ആയി   ഒരു ഡോക്ടറെ  വിവാഹം  കഴിച്ചു   ജീവിക്കണം  എന്ന്  ആഗ്രഹിച്ചിരുന്നു. എന്നാല്‍    കമല്‍   മറ്റു ചിലതാണ്  തിരഞ്ഞെടുത്തത്. ഫെര്‍ഗുസണ്‍ കോളെജില്‍  അവര്‍ ബോട്ടണിയും സുവോളജിയും  ആണ്  പഠിച്ചത്. ഈ  വിഷയങ്ങളില്‍ 1934 ല്‍ അവര്‍  ബി.എസ്.സി. ബിരുദം നേടി. തുടര്‍ന്ന്  അവര്‍  പൂനയിലെ  തന്നെ  കാര്‍ഷിക കോളേജില്‍  നിന്ന് 1943 ല്‍  സൈറ്റോജീനെറ്റിക്സ് എന്ന  വിഷയത്തില്‍  പ്രത്യേക  പഠനം നടത്തി മാസ്റ്റര്‍  ബിരുദവും  നേടി. അവര്‍ ജെ.ടി.രണദിവെ എന്ന  ഗണിതശാസ്ത്രജ്ഞനെ  വിവാഹം കഴിച്ചു. തുടര്‍ന്ന്  ദമ്പതികള്‍   ബോംബേയിലേക്ക് താമസം മാറ്റി. അവര്‍ക്ക്  അനില്‍  ജയസിങ്  എന്ന ഒരു മകനും ഉണ്ടായി.

ബോംബേയില്‍ അവര്‍ ടാറ്റാ മെമ്മോറിയല്‍   ഇന്സ്റ്റിറ്റ്യൂട്ടില്‍   ജോലിക്കു ചേര്‍ന്നു.  മാസ്റ്റര്‍  ബിരുദത്തിനു പഠിച്ചിരുന്ന  സമയത്ത്  സൈറ്റോളജി  പഠനത്തില്‍  അവരുടെ  ഭര്‍ത്താവ്   അവരെ  സഹായിച്ചിരുന്നു. ടാറ്റാ  ഇന്സ്റ്റിറ്റ്യൂട്ടില്‍  ജോലി ചെയ്യുന്ന സമയം അവര്‍ ബോംബേ യൂണിവേര്‍സിറ്റിയില്‍ തന്‍റെ  പി.എച്.ഡി. ക്കു വേണ്ടിയുള്ള  ഗവേഷണവും തുടര്‍ന്നു. അവരുടെ  ഗൈഡ് വി.ആര്‍. ഖനോല്‍ക്കര്‍  എന്ന  പ്രസിദ്ധനായ  പാതോളജിസ്റ്റും ഇന്ത്യന്‍  ക്യാന്സര്‍  ഗവേഷണ  ഇന്സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനും  ആയിരുന്നു. പി.എച്.ഡി. ബിരുദം ലഭിച്ചതിനു ശേഷം  അമേരിക്കന്‍ യൂണിവേര്‍സിറ്റികളില്‍ ഏതിലെങ്കിലും  പുനര്‍ഗവേഷണം നടത്താന്‍ അവരുടെ  ഗൈഡ്  അവരെ പ്രോത്സാഹിപ്പിച്ചു.   കമലിനു  അമേരിക്കയിലെ ബാല്‍ട്ടിമോറിലെ പ്രസിദ്ധമായ  ജൊണ്‍ ഹോപ്കിന്സ് യൂണിവേര്‍സിറ്റിയില്‍ ജോര്‍ജ്  ഗ്രേ എന്ന പ്രൊഫസറുടെ  കീഴില്‍  ഗവേഷണം  നടത്താന്‍ അവസരം കിട്ടി.

ഔദ്യോഗിക  ജീവിതം

കമല്‍  ഭാരതത്തില്‍  തിരിച്ചുവന്നതിനു ശേഷം ഇന്ത്യന്‍  ക്യാന്സര്‍  ഗവേഷണ  സ്ഥാപനത്തില്‍  സീനിയര്‍  റിസര്‍ച്   ഒഫീസറായി  ജോലിയില്‍  പ്രവേശിച്ചു. അവിടെ  എക്സ്പെരിമെന്‍റല്‍  ബയോളജിക്കും ടിഷ്യൂ  കള്‍ച്ചര്‍ പരീക്ഷണങ്ങള്‍ക്കും  വേണ്ടി  ഒരു   ലബൊറട്ടറി സ്ഥാപിച്ചു. 1966 മുതല്‍  1970 വരെ  ആ സ്ഥാപനത്തിന്‍റെ താല്‍ക്കാലിക   ഡയറക്ടറായും  പ്രവര്‍ത്തിച്ചു. അവരും അവരുടെ  കൂടെ  പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളുമായി  ബയോളജിയും  കെമിസ്റ്റ്രിയുമായി  ബന്ധിപ്പിച്ച് ടിഷ്യൂ കള്‍ച്ചര്‍ ചെയ്യാനുള്ള  മാധ്യമങ്ങളും  അതിന്  ഉപയോഗിക്കുന്ന  വസ്തുക്കളും  വികസിപ്പിച്ചെടുത്തു. ക്യാന്സര്‍   ജെനൊസിസ്, ഇമ്മ്യുണോളജി, സെല്ല്   ബയോളജി  എന്നിവയില്‍ ഗവേഷണ  യൂണിറ്റുകള്‍   തുടങ്ങി. ഈ  ശ്രമങ്ങളില്‍  കൂടി  അവര്‍   രക്താര്‍ബുദം, സ്തനാര്‍ബുദം ,ശ്വാസകോശാര്‍ബുദം  ഇവയുടെ  കാരണങ്ങള്‍  കണ്ടു പിടിക്കുന്നതിലേക്കു   നയിച്ചു. മറ്റൊരു  കണ്ടെത്തല്‍   ക്യാന്സറുകളും  ഹാര്‍മോണുകളും  തമ്മിലും  മുഴകളും  വൈറസ്സുകളുമായുള്ള ബന്ധവും പഠിക്കുക  എന്നതായിരുന്നു. കുഷ്ടരോഗ സംബന്ധമായ  ഗവേഷണത്തില്‍  നിന്നു  അവര്‍  കുഷ്ടരോഗത്തിനുള്ള ഒരു വാക്സിന്‍   വികസിപ്പിച്ചെടുക്കുകയും ചെയ്തു.  ക്യാന്സര്‍  ഗവേഷണത്തില്‍ സജീവമായി സ്ത്രീകളെ  പങ്കെടുപ്പിക്കുവാന്‍  അവരുടെ   ഗവേഷണം വളരെ  സഹായിച്ചു.. സ്ത്രീകളിലും  കുട്ടികളിലും ഉണ്ടാകുന്ന  ക്യാന്സര്‍ രോഗങ്ങളും അതിനുള്ള  കാരണങ്ങളും  അവരുടെ പ്രത്യേക  ശ്രദ്ധ  ആകര്‍ഷിച്ചു.

അവര്‍  നടത്തിയ  മറ്റൊരു   പ്രത്യേക  പഠനം  1989  ല്‍  സത്യ നികേതന്‍  എന്ന സംഘടനക്കു വെണ്ടി അഹമ്മെദ്നഗറിലെ ഗ്രാമങ്ങളിലെ കുട്ടികളിലെ പോഷകാഹാര  കുറവിനെ  കുറിച്ചുള്ള  ഡാറ്റ  ശേഖരിച്ച് മഹാരാഷ്ട്രാ  സര്‍ക്കാറിന്‍റെ  ശ്രദ്ധയില്‍  പെടുത്തുക എന്നതായിരുന്നു. രാജ്പൂര്‍, അഹ്മെദ്നഗര്‍  എന്നിവിടങ്ങളിലെ  ഗ്രാമത്തില്‍ താമസിക്കുന്ന  വനിതകള്‍ക്ക് ആരോഗ്യ  സംരക്ഷണത്തിനും ചികിത്സക്കും   ഉള്ള   പല  പദ്ധതികളും  ആവിഷ്കരിച്ച് വികസിപ്പിച്ചു. ഇന്ത്യന്‍ വനിതകളുടെ  അസൊസിയേഷന്‍  ഇതിനു  വേണ്ടി  അവരെ  സഹായിച്ചു.

അവാര്‍ഡുകളും  അംഗീകാരങ്ങളും

1)    1982  ല്‍ അവര്‍  മെഡിസിനു    പത്മഭൂഷണ്‍   നല്‍കി  ബഹുമാനിക്കപ്പെട്ടു.

2)  1964ലെഇന്ത്യന്‍  മെഡിക്കല്‍ കൌണ്സിലിന്‍റെ ജുബിലീ  റിസര്‍ച് അവാര്‍ഡ്  അവര്‍ക്കു ലഭിച്ചു, ഇതില്‍ ഒരു സ്വറ്ണ മെഡലും  15,000  രൂപയും ഉള്‍പ്പെട്ടിരുന്നു.

3)  1964ലെജി.ജെ.വാട്ടുമുള്‍ ഫൌണ്ടേഷന്‍റെ മൈക്റോബയോളജിക്കുള്ള  സമ്മാനവും  അവര്‍ക്കായിരുന്നു.

4)  അവരെ  ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്  കൌണ്സിലിന്‍റെ  എമെറിറ്റസ് മെഡിക്കല്‍  സയന്‍റിസ്റ്റായിതിരഞ്ഞെടുത്തു.

 

പ്രസിദ്ധീകരണങ്ങള്‍

ക്യാന്സറിനെപ്പറ്റിയും   കുഷ്ടരോഗത്തെപ്പറ്റിയും 200  ലധികം  പ്രബന്ധങ്ങള്‍   അവര്‍  പ്രസിദ്ധീകരിച്ചു. ഇവയില്‍ വിവിധതരം  ക്യാന്സര്‍  വരാനുള്ള  സാദ്ധ്യതകളെപ്പറ്റിയും അതിനുള്ള കാരണങ്ങളെയും കുറിച്ചും വിശദമായ   പഠനങ്ങള്‍ ആണ്  ഉണ്ടായിരുന്നത്.

അവലംബം

https://en.wikipedia.org/wiki/Kamal_Ranadive

https://www.thebetterindia.com/199532/india-women-in-science-kamal-ranadive-pune-cancer-research-scientist-inspiring/

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...